Header Ads

Header ADS

നിയമ സഭയ്ക്കു മുന്നില്‍ 'പ്രതിഷേധ നിയമസഭ' ചേര്‍ന്ന് പ്രതിപക്ഷം 'അടിയന്തര പ്രമേയം' അവതരിപ്പിച്ചു

നിയമസഭയ്ക്കു മുന്നില്‍ പ്രതിഷേധത്തിൻ്റെ പ്രതീകാത്മക നിയമസഭ ചേര്‍ന്ന് പ്രതിപക്ഷം. ഡോളര്‍ കടത്തുകേസില്‍ പ്രതിപക്ഷം പ്രതീകാത്മക അടിയന്തര പ്രമേയം അവതരിപ്പിച്ചു. ബെല്‍ മുഴക്കിയും സമയനിയന്ത്രണം ഓര്‍മിപ്പിച്ചുമായിരുന്നു പ്രതീകാത്മക അടിയന്തര പ്രമേയ അവതരണം. പി കെ ബഷീര്‍ എം എല്‍ എ ആയിരുന്നു പ്രതീകാത്മക മുഖ്യമന്ത്രി. 

മുഖ്യമന്ത്രി ഡോളര്‍ കടത്തിയെന്ന സ്വര്‍ണക്കടത്തുകേസിലെ പ്രതികളുടെ മൊഴിയുടെ പശ്ചാത്തലത്തില്‍ പ്രതിപക്ഷം വ്യാഴാഴ്ച അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിരുന്നു. പി ടി തോമസ് എം എല്‍ എ ആയിരുന്നു സഭയിൽ  നോട്ടീസിന് അവതരണാനുമതി തേടിയത്. എന്നാല്‍ സ്പീക്കര്‍ അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭാനടപടികള്‍ ബഹിഷ്‌കരിച്ച് സഭ വിട്ടിറങ്ങി. ഇതിനു പിന്നാലെ സഭയ്ക്കുള്ളിലെ അകത്തെ കവാടത്തില്‍ കുറച്ചു സമയം കുത്തിയിരുന്നു പ്രതിഷേധിച്ചു. ഇതിനു പിന്നാലെയാണ് സഭയ്ക്കു പുറത്ത് പ്രതീകാത്മക സഭ ചേര്‍ന്നത്.

മുഖ്യമന്ത്രി സംസാരിക്കാത്തത് ഭയം കൊണ്ട്. സഭയ്ക്ക് പുറത്ത് 'അഴിമതി വിരുദ്ധ മതില്‍' തീര്‍ത്ത് പ്രതിപക്ഷ പ്രതിഷേധം


എന്‍ ഷംസുദ്ദീനാണ് പ്രതീകാത്മക സ്പീക്കര്‍ ആയത്. തുടര്‍ന്ന് പി ടി തോമസ് അടയന്തര പ്രമേയ നോട്ടീസ് അവതരിപ്പിക്കുകയും ചെയ്തു. പി ജെ ജോസഫ്, അനൂപ് ജേക്കബ് തുടങ്ങിയവരും ഇതിനു പിന്നാലെ സംസാരിച്ചു. ഇതാദ്യമായാണ് പ്രതിപക്ഷം ഇത്തരത്തില്‍ സഭയ്ക്കു മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കുന്നത്. 

No comments

Powered by Blogger.