Header Ads

Header ADS

ലക്ഷദ്വീപിൽ തടവിൽ കഴിയുന്നവരെ ഉടൻ മോജിപ്പിക്കണം - കേരളാ ഹൈക്കോടതി

ലക്ഷദ്വീപ് ജില്ലാ കളക്ടറുടെ കോലം കത്തിച്ചതിന് അറസ്റ്റിലായ ദ്വീപിലെ  പ്രതിഷേധക്കാരെ ഉടന്‍ മോചിപ്പിക്കാന്‍ കേരളാ ഹൈക്കോടതി ഉത്തരവിട്ടു. ഇതിനായി ഇവരെ ഉച്ചക്ക് മൂന്ന് മണിക്കകം കവരത്തി സിജെഎം മുമ്പാകെ ഹാജരാക്കണമെന്ന് ജസ്റ്റിസുമാരായ എ മുഹമ്മദ് മുഷ്താക്ക്, കൗസര്‍ ഇടപ്പഗത്ത് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ച് നിര്‍ദ്ദേശിച്ചു. ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങള്‍ ആരോപിക്കപ്പെട്ട് അറസ്റ്റിലായ 23 പേർ റിമാന്‍ഡില്‍ തുടരുന്നതില്‍ ഹൈകോടതി കടുത്ത ആശങ്ക അറിയിച്ചു. ജാമ്യം ലഭിക്കുന്ന കുറ്റങ്ങളാണ് ഇവര്‍ക്ക് എതിരെ ആരോപിച്ചിട്ടുള്ളതെന്നും കഴിഞ്ഞ അഞ്ച് ദിവസമായി തറക്കല്ലില്‍ അടച്ചിരിക്കുകയാണന്നും ഇവരിലൊരാള്‍ കോവിഡ് പോസിറ്റീവ് ആണന്നും ഹര്‍ജി ഭാഗം അറിയിച്ചു. 

അറസ്റ്റിലായ പ്രതിഷേധക്കാര്‍ ജാമ്യത്തില്‍ പോകാന്‍ തയ്യാറാവാത്തതിനാലാണ് ഇവരെ സബ് ഡിവിഷഷണല്‍ മജിസ്റ്റേറ്റ് റിമാന്‍ഡ് ചെയ്തതെന്നും ജാമ്യം നല്‍കാന്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന് നിയമപരമായ അധികാരമില്ലന്നും ലക്ഷദ്വിപ്പ് ഭരണകൂടം വിശദികരിച്ചു. കപ്പല്‍ സൗകര്യം ഇല്ലാത്തതിനാലാണ് ഇവരെ കോടതിയില്‍ ഹാജരാക്കാത്തതെന്നും വിശദീകരിച്ചു. എന്നാല്‍ റിമാന്‍ഡില്‍ കഴിയുന്നവരുടെ വ്യക്തിസ്വാതന്ത്ര്യത്തിലാണ് കോടതി ഊന്നല്‍ നല്‍കുന്നതെന്നും മറ്റു കാര്യങ്ങള്‍ പിന്നീട് പരിശോധിക്കാമെന്നും കോടതി വ്യക്തമാക്കി. 

അറസ്റ്റിലായവരെ വീഡിയോ കോണ്‍ഫറന്‍സിംഗ് മുഖേന സിക്കെണം മുമ്പാകെ ഹാജരാക്കണം.ഇവരെ അറസ്റ്റ് ചെയ്യാനുണ്ടായ സാഹചര്യം വ്യക്തമാക്കി സബ്ഡിവിഷണല്‍ മജിസ്‌ട്രേറ്റും ആരോഗ്യസ്ഥിതി വിവരങ്ങള്‍ വിശദമാക്കി ഡി.എംഒയും റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. രണ്ട് റിപ്പോര്‍ട്ടുകളും കോടതി ബുധനാഴ്ച പരിഗണിക്കും.

The High Court ordered the immediate release of the protesters on the island who were arrested for burning the effigy of Lakshadweep district collector. For this, a division bench of Justices A Mohammad Mushtaq and Kausar Edappagad directed that they be produced before the Kavaratti CJM by 3 pm. The High Court expressed grave concern that 23 persons arrested on bailable charges remained on remand. The petition said they had been accused of offences of obtaining bail and had been closed on the foundation stone for the past five days and one of them was Covid positive

No comments

Powered by Blogger.