Header Ads

Header ADS

നന്ദി പ്രമേയ ചര്‍ച്ചയില്‍ കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് കെ.കെ.ശൈലജ

നന്ദി പ്രമേയ ചര്‍ച്ചയില്‍ കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് സിപിഎമ്മിന്റെ ചീഫ്‌വിപ്പ്  കെ.കെ.ശൈലജ. കോണ്‍ഗ്രസ്സ് അന്ധവിശ്വാസങ്ങള്‍ക്ക് പിറകേയാണ്  ശൈലജ ടീച്ചര്‍ കുറ്റപ്പെടുത്തി. ചാണകം പൂശിയാല്‍ കോവിഡിനെ തുരത്താമെന്ന് ബിജെപി മാത്രമല്ല കോണ്‍ഗ്രസുകാരും വിശ്വസിക്കുന്നുണ്ട്. ശാസ്ത്രത്തില്‍ വിശ്വസിക്കാന്‍ കഴിയാത്തവരാണ് കോണ്‍ഗ്രസും ബിജെപിയുമെന്ന് ശൈലജ പരിഹസിച്ചു.

'ശാസ്ത്രത്തെ വിശ്വസിക്കാന്‍ കഴിയണം. അത് പ്രധാനമാണ്. ജവഹര്‍ലാല്‍ നെഹ്‌റുവിനെ കോണ്‍ഗ്രസ് മറന്നു. അന്ധവിശ്വാസങ്ങളുടെ പിറകേ കോണ്‍ഗ്രസ് പോയതിൻ്റെ  പരിണതഫലമാണ് ഇന്ത്യ ഇന്ന് അനുഭവിക്കുന്നത്. ചാണകം പൂശിയാല്‍ കോവിഡ് മാറുമെന്നുളളത് ബിജെപിയുടെ മാത്രം വിശ്വാസമല്ല. കോണ്‍ഗ്രസിലെ ആളുകള്‍ അത്തരം അന്ധവിശ്വാസങ്ങളില്‍ കുടുങ്ങിപോയിരിക്കുകയാണെന്ന്, ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ നിന്നുളള അനുഭവം കൊണ്ട് നമ്മളെല്ലാവരും ഓര്‍ക്കണം. കേരളത്തിലെങ്കിലും നെഹ്‌റുവിൻ്റെ ശാസ്ത്രീയ മാര്‍ഗങ്ങള്‍ പിന്തുടരാന്‍ കഴിയണം. ഞങ്ങള്‍ നെഹ്‌റുവായാലും മാര്‍ക്‌സ് ആയാലും അതിലെ നല്ല വശങ്ങള്‍ സ്വീകരിക്കുന്നവരാണ്.' ശൈലജ ടീച്ചർ നന്ദിപ്രമേയ ചർച്ചയ്ക്ക് തുടക്കം കുറിച്ചുകൊണ്ട് സഭയിൽ പറഞ്ഞു. 

മുന്‍ പിണറായി സര്‍ക്കാര്‍ നടത്തിയ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അക്കമിട്ട് നിരത്തിയാണ് കെ.കെ.ശൈലജ നന്ദിപ്രമേയ ചര്‍ച്ച ആരംഭിച്ചത്.  ആ അടിത്തറയാണ് ഈ സര്‍ക്കാരിന്റെ മുന്നോട്ടുപോക്കിന്റെ ആധാരമെന്നും അവര്‍ പറഞ്ഞു. കിഫ്ബിയിലൂടെ നടത്തിയ അടിസ്ഥാന സൗകര്യ വികസനവും ഇതിന് മുതല്‍ക്കൂട്ടായെന്ന് അവര്‍ ചൂണ്ടിക്കാട്ടി. കേരളനിയമസഭ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ച് സംസാരിക്കുന്നത്‌.

ക്രിയാത്മക പ്രതിപക്ഷത്തിന്റെ നേതാവാകാന്‍ വി.ഡി.സതീശന് കഴിയട്ടേയെന്ന് ടീച്ചർ ആശംസിച്ചു. എന്നാൽ സതീശൻ്റെ പൽ ക്രിയാത്മക നിര്‍ദേശങ്ങളെയും കോണ്‍ഗ്രസ് പിന്തുണച്ചില്ല. പ്രളയം വന്നപ്പോള്‍ സംഭാവന കൊടുക്കരുത് എന്നുവരെ മുന്‍ പ്രതിപക്ഷം പറഞ്ഞു. പ്രതിപക്ഷം കേരളത്തിലെ യശസ്സ് തകര്‍ക്കാന്‍ ശ്രമിച്ചെന്നും ടീച്ചർ കുറ്റപ്പെടുത്തി.

No comments

Powered by Blogger.